Friday, May 29, 2009

അഴിക്കോടിന്റെ-തത്ത്വമസി

കാല്‍നൂറ്റാണ്ടു പിന്നിട്ട-അഴിക്കോടിന്റെ തത്ത്വമസിയെ പുസ്തകത്തിന്‍ നിരവധി,പതിപ്പുകള്‍,പുരസ്കാരങ്ങള്‍,വാഴ്ത്തലുകള്‍..എല്ലാം പിന്നിട്ട് പുതിയ പതിപ്പിറങ്ങി.(രവി-ഡിസിയുടെ യോഗമേ..)
കേരളത്തിലെ,ഒപ്പീടല്‍ സാം സ്കരിക നായകരിലെ,ആദ്യപേരുകാരന്‍.
പ്രസം ​ഗകലയിലെ പ്രതിഭാസം .തകര്‍ക്കാനാവാത്ത താരമൂല്യം
(വിപണീമുല്യം )
ഉപനിഷ്ത്ത് ചിന്തയിലുണ്ടായ അത്മോല്‍ഘര്‍ഷ സ്കലനം ,വാചകമേളയില്‍ ഇങ്ങനെ:ഭൂലോകമപ്പാടെ നശിച്ചാലും ,ഉപനിഷത്തുകള്‍ നിലനില്കും .
(മനുഷ്യനു വേണ്ടിയല്ലന്ന്)
'ഒരു നവദര്‍ശനത്തിന്റെ പ്രഫുല്ലനമാണന്ന്'"ശരിയായി വിലയിരുത്തുന്നു.
ജാതിമതഭേദത്തിന്റെ സിദ്ധാന്തവും ,പ്രയോഗവും പ്രക്രിതിവിരുദ്ധരായ ബ്രാഹ്മണര്‍ക്ക് വശമാക്കി കൊടുത്ത നവദര്‍ശനമാണല്ലോ,ഈസാധനം .
ജാതിവ്യത്യാസം ,ദൈവകല്‍പ്പിതമാണന്ന് ജനങ്ങളെ അം ഗീകരിപ്പിക്കാന്‍,
ആത്മാവിന്റെ പുനര്‍ജന്മപരമ്പരാ പ്രയാണം എന്ന അസം ​ബന്ദത്തെ,
സിദ്ധാന്തത്തിന്റെ കുപ്പായമണീയിച്ച രാസവിദ്യ.വന്‍ജനസമൂഹത്തെകൊണ്ടങ്ങീകരിപ്പിക്കാന്‍ കഴിഞ്ഞു.അതുകൊണ്ട് കഴിഞ്ഞനൂറ്റാണ്ടുകളത്രയും ജാതിദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നു.
ആര്യന്‍ പ്രാക്രിതവം ശവാഴ്ചയില്‍, ശേഷിച്ചിരുന്ന അന്തിവെളിച്ചത്തില്‍
അന്ദവിശ്വാസത്തിന്റെ കൂരിരുള്‍ പരത്തിയ ഉപനിഷത്തിനെ,മഹത്ത്വവല്‍ക്കരിക്കാന്‍ അഴിക്കോടിനു മുമ്പ് വാഗ്ഭടാനന്ദണ്‍ അവതരിച്ചു.ആമൊഴികള്‍ കേള്‍ക്കുക;
@അനേകജന്മങ്ങളുടെ സുക്രിതമാണ്- മനുഷ്യജന്മം .
@ആത്മാവ്- അനശ്വരമാണ്.പ്രപന്ചം മിഥ്യയാണ്,നിത്യമായ ആത്മാവുമാത്രമാണു സത്യം .
ജാതിവ്യവസ്ഥയുടെ അടിസ്ഥാന ആശയമായ,പുനര്‍ജന്മവിശ്വാസത്തിന്റെ സത്തയാണ്‍ നാശമില്ലാത്ത ആത്മാവ്.ഈ ജ്ന്മത്തിലെ ചണ്ടാളന്‍ കര്‍മ്മഫലത്താല്‍,അടുത്ത ജ്ന്മത്തില്‍, ബ്രാഹ്മണനാകാമല്ലോ?അതികൊണ്ട് ജാതിവ്യവസ്ഥയില്‍ ബേജാറാകുന്നതെന്തിന്.?സത് കര്‍മ്മം ചെയ്ത് ജീവിക്കൂ..
വെറുതെ സമരോം ,കുണ്ടാമണ്ടീമായി നടക്കാതെ.മനസ്സിലായില്ലേ,സവര്‍ണ്ണന്‍ ടീയാളെ ആളും അര്‍തവും നല്കി താങ്ങിയതിന്റെ പൊരുള്‍.
ഈ മൂല്യമാണ്‍ ഇക്കാലത്ത് അഴിക്കോറ്റിനു കിട്ടുന്നത്.

2 comments:

  1. മറ്റെല്ലാ ചൂഷണവ്യവസ്ഥകളും ജനിച്ചുകഴിഞ്ഞ മനുഷ്യനെയാണു കൊല്ലാക്കൊല ചെയ്യുന്നത്. എന്നാൽ ജാതിവ്യവസ്ഥ ജനിക്കാനിരിക്കുന്ന പുരുഷാന്തരങ്ങളെയും ഹനിക്കുന്നു. ഈ ഘോരാപരാധത്തിന് അറുതിവരുത്താൻ ഇന്ത്യയുടെ മഹാദർശനങ്ങൾക്കും ധർമ്മചിന്തയ്ക്കും എന്തുകൊണ്ട് ഇന്നുവരെ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് അത്മീയാചാര്യന്മാർ ആരും ഉത്തരം പറഞ്ഞിട്ടില്ല. ഒരിക്കൽ ദുസ്സഹമായ ഹൃദയവേദനയോടെ മഹാനായ അംബേദ്കർ ഇങ്ങനെ എഴുതി. “ ഒരു അയിത്തജാതിക്കാരന് അയിത്തത്തിൽനിന്നുള്ള മോചനം അവന്റെ മരണം മാത്രമാണ്.” ഇതാണു യാഥാർത്ഥ്യം.

    ReplyDelete
  2. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കമന്റ്‌ നന്നായി.
    തൊഴിലുകൊണ്ടോ നിറം കൊണ്ടോ വിദ്യഭ്യാസം കൊണ്ടോ ഇന്ന്‌ സവര്‍ണ്ണനേയും അവര്‍ണ്ണനേയും തിരിച്ചറിയാന്‍ മാര്‍ഗ്ഗമില്ല. പക്ഷെ മനസ്സിലിരുപ്പ്‌കൊണ്ട്‌ സവര്‍ണ്ണനേയും അവര്‍ണ്ണനേയും തിരിച്ചറിയാം അങ്ങനെ സവര്‍ണ്ണതയും അവര്‍ണ്ണതയും സൂക്ഷിക്കുന്നവനെ സമൂഹമദ്ധ്യത്തില്‍ പൊളിക്കുകയാണ്‌ ജാതിചിന്തെക്കെതിരായ പുതുവഴി.
    തത്വമസി താഹ്‌കള്‍ പറയും പോലെ ചിലരുടെ യോഗം
    നല്ല വിഷയം നല്ലലേഖനം ആശംസകള്‍

    ReplyDelete